മൂന്നാമത്തെ നീതിമാനായ ഖലീഫ (644-656) ഉസ്മാൻ ഇബ്നു അഫാൻ അൽ-ഉമാവി അൽ-ഖുറാഷി പ്രവാചകൻ മുഹമ്മദ് നബി (സ) യുടെ ഏറ്റവും അടുത്ത സഹചാരിയായിരുന്നു. ഔദാര്യമനസ്കത, സഹ ജീവികളെ സഹായിക്കാനുള്ള സന്നദ്ധത തുടങ്ങിയ സവിശേഷമായ മാനുഷിക ഗുണങ്ങൾ അദ്ദേഹത്തെ വ്യതിരിക്തനാക്കി. ഇത് കൊണ്ട് തന്നെ വഴിപാടുകളുടെയും സമ്മാനങ്ങളുടെയും വിഷയങ്ങളിൽ പ്രവാചകൻ ചുമതലപ്പെടുത്തിയത് അദ്ദേഹത്തെയായിരുന്നു.
ജീവചരിത്രം
ഉസ്മാൻ (റ) ന്റെ വ്യക്തിപരമായ ഗുണങ്ങളുടെ രൂപീകരണത്തിൽ വലിയ സ്വാധീനം ചെലുത്തിയതിനു പിന്നിൽ ജന്മ ദേശത്തിന്ന് വലിയ പങ്കുണ്ട്. കാരണം, അദ്ദേഹം ജനിച്ചതും വളർന്നതും തായിഫിലായിരുന്നു.
ഉസ്മാൻ (റ) ന്റെ ജനനം മക്കയിലോ തായിഫിലോ ആകട്ടെ, അദ്ദേഹം വളർന്നത് വൻ വ്യാപാരം നടത്തുന്ന ഒരു സമ്പന്ന കുടുംബത്തിലാണെന്നത് ഒരു യാഥാർത്യമാണ്.
ഖുറൈശി ഗോത്രത്തിലെ ഒരു ശാഖയായ ഉമയ്യദ് നബി (സ) യുടെ കുടുംബത്തോട് ചേർന്ന് നിൽക്കുന്ന ഒരു പരമ്പരയാണ്. മക്കയിലെ ജനങ്ങൾക്കിടയിൽ വലിയ സ്ഥാനമുണ്ടായിരുന്നു ഇവർക്ക്.
ജാഹിലിയ കാലത്ത് ഖുറൈഷികൾ പല ഗ്രൂപ്പുകളും വംശങ്ങളുമായും വിഭജിക്കപ്പെട്ടിരുന്നു. അതിൽ ഏറ്റവും വലിയ വംശമായി കണക്കാക്കിയിരുന്നത് ഹാഷിം വംശവും, രണ്ടാമത് മഖ്‌സും വംശവുമായിരുന്നു. ഇത്തരം കുടുംബങ്ങളിൽ ഒന്നായിരുന്നു ഉമയ്യകൾ. മക്കയിലെ ഉന്നത പ്രഭുക്കന്മാരിൽ പെട്ടവർ പലരും ഈ കുടുംബ പരമ്പരയിൽ പെട്ടവരായിരുന്നു.
ഖുറൈശികൾ ഉസ്മാൻ(റ)നോട് വളരെ അടുപ്പം പുലർത്തിയിരുന്നു. “ഉസ്മാന്റെ ഖുറൈശികളെപ്പോലെ കരുണാമയൻ നിങ്ങളെ സ്നേഹിക്കട്ടെ” എന്നൊരു ചൊല്ലുപോലും ആക്കാലത്ത് ഉണ്ടായിരുന്നു. ഇത് തീർച്ചയായും സഹ ഗോത്രക്കാരുടെ ഹൃദയത്തിൽ അദ്ദേഹം വഹിച്ചിരുന്ന സ്ഥാനം എത്രമാത്രം വലുതായിരുന്നു എന്ന് വ്യക്തമായി കാണിക്കുന്നു.
പ്രവാചകത്വം മുഹമ്മദ് നബി (സ) പ്രഖ്യാപിച്ച ഉടനെ 30 കാരനായ ഉസ്മാൻ (റ) ഇസ്‌ലാം സ്വീകരിച്ചു. ഉസ്മാൻ (റ) യുടെ ഇസ്ലാമിക അശ്ലേഷത്തിന്ന് പിന്നിൽ അബൂബക്കർ (റ) പ്രധാന പങ്ക് വഹിച്ചിരുന്നു.
ഉസ്മാൻ ഇബ്നു അഫാൻ (റ) ഇസ്‌ലാം സ്വീകരിച്ചത് എതിർത്ത അദ്ദേഹത്തിന്റെ അമ്മാവൻ തന്റെ പൂർവ്വികരുടെ മതത്തിലേക്ക് ഉസ്മാൻ മടങ്ങണമെന്ന് ശക്തമായി ആവശ്യപ്പെട്ടെങ്കിലും, സത്യ വിശ്വാസത്തിന്റെ വഴി തെരഞ്ഞെടുത്ത ഉസ്മാൻ (റ) തീരുമാനത്തിൽ ഉറച്ചുനിൽക്കുകയും തന്റെ വിശ്വാസത്തെ പൂർണ്ണമായും സംരക്ഷിക്കുകയും ചെയ്തു. അവസാനം അമ്മാവന് ഉസ്മാന്റെ ഉറച്ച നിലപാട് അംഗീകരിക്കേണ്ടതായി വന്നു.
ഉദാര്യമനസ്കത
മക്കയിലെ ഏറ്റവും ആദരണീയനും സമ്പന്നനുമായ വ്യക്തികളിൽ ഒരാളായിരുന്നു ഉസ്മാൻ ഇബ്നു അഫാൻ (റ). പിതാവിൽ നിന്ന് 30 മില്യൺ ദിർഹം പാരമ്പര്യമായി ലഭിച്ച അദ്ദേഹം സമർത്ഥമായി അത് വ്യാപാരത്തിൽ ഇറക്കി വലിയ ലാഭം നേടി. പിന്നീട് ഇസ്‌ലാമിലേക്ക് കടന്നുവന്ന അദ്ദേഹം തന്റെ സ്വത്തുക്കൾ അല്ലാഹുവിന്റെ മാർഗത്തിൽ ചെലവഹിച്ചു. അദ്ദേഹത്തിന്റെ മഹത്തകരമായ ജീവകാരുണ്യ പ്രവർത്തനത്തിന്റെ ഏതാനും ഉദാഹരണങ്ങൾ മാത്രം ഇവിടെ പങ്കുവെക്കുന്നു.
മദീനയിലേക്ക് പലായനം ചെയ്ത ഉസ്മാൻ(റ) അവിടെയുള്ള മുസ്‌ലിംകൾക്ക് വെള്ളത്തിന് ബുദ്ധിമുട്ടുണ്ടെന്ന് കാര്യം മനസ്സിലാക്കി. കാരണം മദീനയിലെ എല്ലാ കിണറുകളിലെയും വെള്ളം കയ്പ്പും ഉപ്പും നിറഞ്ഞതായിരുന്നു. ഒരു ജൂതന്റെ ഉടമസ്ഥതയിലുള്ള റൂമയിലെ കിണറ്റിൽ മാത്രം വെള്ളം ശുദ്ധവും രുചിയുമുള്ളതായിരുന്നു. ഈ കിണറ്റിൽ നിന്നുള്ള വെള്ളം വിറ്റായിരുന്നു യഹൂദൻ ഉപജീവനം കണ്ടെത്തിയിരുന്നത്. ഈ ശുദ്ധ ജല പ്രതിസന്ധി പരിഹരിക്കാൻ ഉസ്മാൻ (റ) ഉടനെ കിണർ വിലക്ക് വാങ്ങി മുസ്‌ലിംകൾക്ക് നൽകുകയുണ്ടായി.
തബൂക്കിന്റെ പ്രചാരണ വേളയിൽ, മുസ്‌ലിംകൾ വലിയ രീതിയിലുള്ള വരൾച്ചയും ക്ഷാമവും അനുഭവിച്ചു. ഇതോടെ സൈനികരെ സജ്ജമായി അണിനിരത്താൻ ആവശ്യമായ സംഭാവനകൾ നൽകാൻ മുഹമ്മദ് നബി (സ) മുസ്‌ലിംകളോട് അഭ്യർത്ഥിച്ചു. ആയിരം സവാരി മൃഗങ്ങൾ അണിനിരന്ന ഈ പര്യവേക്ഷണത്തിൽ 940 ഒട്ടകങ്ങളെയും 60 കുതിരകളെയും സൈന്യത്തിന് ദാനം ചെയ്‌തു ഉസ്മാൻ ഇബ്നു അഫാൻ (റ) എല്ലാവരേയും അത്ഭുതപ്പെടുത്തി.
അബൂബക്കറിന്റെ ഭരണകാലത്ത് മുസ്‌ലിംകൾ വരൾച്ചയുടെയും പട്ടിണിയുടെയും വളരെ പ്രയാസകരമായ പ്രതിസന്ധി അഭിമുഖരിക്കേണ്ടി വന്നു. ഈ സമയത്ത് വിവിധ ചരക്കുകൾ നിറച്ച ഒരു വലിയ യാത്രാസംഘവുമായി നഗരത്തിലെത്തിയ ഉസ്മാൻ (റ) മുസ്‌ലിംകളുടെ ശോചനീയാവസ്ഥ മനസ്സിലാക്കുകയും ആ ചരക്കുകൾ പൂർണ്ണമായും ധാനമായി നൽകുകയും ചെയ്‌തു.
ഖുർആനിന്റെ പകർപ്പുകൾ ഉണ്ടാക്കുന്നു
ഉസ്മാൻ ഇബ്‌നു അഫ്ഫാൻ (റ) യുടെ ഏറ്റവും വലിയ നേട്ടം അദ്ദേഹത്തിന്റെ കീഴിൽ ഖുർആനിന്റെ നാല് കോപ്പികൾ സമാഹരിച്ചു എന്നതാണ്. അബൂബക്കർ (റ) ശേഖരിച്ച പകർപ്പിൽ നിന്ന് എടുത്ത പകർപ്പുകളായിരുന്ന ഇവ ഖിലാഫത്ത് ഭരണ കാലത്തെ പ്രാദേശിക കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോയി. ഉസ്മാൻ ഇബ്നു അഫാൻ (റ) യുടെ മഹത്തകരമായ പ്രവർത്തനങ്ങളുടെ ഏറ്റവും മുൻനിരയിൽ ഉള്ളത് ഖുർആന്റെ പതിപ്പുകൾ ഖിലാഫത്തിന്റെ എല്ലാ പ്രാദേശിക കേന്ദ്രങ്ങളിലേക്കും പ്രചരിപ്പിച്ചു എന്നതാണ്. കാരണം ഈ പകർപ്പുകൾ ഖിലാഫത്തിന്റെ എല്ലാ കോണുകളിലും താമസിക്കുന്ന മുസ്‌ലിംകൾക്കുള്ള ഖുർആനിന്റെ പ്രാഥമിക കോപ്പിയായിരുന്നു. .
ഉമറിന്റെ പല സംരംഭങ്ങളും അദ്ദേഹം പിൻതുടർന്നു. ജുഡീഷ്യൽ കാര്യങ്ങളിൽ ഇബ്‌നു അഫാൻ പ്രത്യേക ശ്രദ്ധ ചെലുത്തി. ഇസ്‌ലാമിന്റെയും മുസ്‌ലിം ലോകത്തിന്റെയും ചരിത്രത്തിലെ ആദ്യത്തെ കോടതി മന്ദിരം നിർമ്മിച്ചത് ഉസ്മാൻ ഇബ്നു അഫാൻ (റ)യായിരുന്നു. അദ്ദേഹത്തിന്റെ കീഴിൽ കോടതി ഒരു ഒഴിച്ചുകൂടാനാകാത്ത സ്ഥാപനമായി മാറി, മാത്രമല്ല, ഇസ്ലാമിക് സ്റ്റേറ്റിലെ പോലീസിന്റെ സ്ഥാപകൻ കൂടിയാണ് അദ്ദേഹം.
അല്ലാഹുവിന്റെ കാരുണ്യത്താൽ, അദ്ദേഹത്തിന്റെ ഭരണത്തിൻ കീഴിൽ കൃത്യവും ഫലപ്രദവുമായ ഒരു സാമ്പത്തിക നയം നടപ്പിലാക്കപ്പെട്ടു. അത് സംസ്ഥാനത്തിന്റെ വികാസത്തിനും പൊതുക്ഷേമത്തിന്റെ വളർച്ചയ്ക്കും ഉമ്മത്തുകളുടെ ഇടയിൽ ആഡംബരത്തിന്റെ തോത് വർധിക്കുന്നതിനും കാരണമായി.
ഉസ്മാൻ (റ) 82-ആം വയസ്സിൽ അന്തരിച്ചു. മാരകമായ ആപത്തിനെ അഭിമുഖീകരിക്കുമ്പോൾ പോലും രക്തച്ചൊരിച്ചിലിനോടുള്ള വെറുപ്പ്, അദ്ദേഹത്തിന്റെ വിനയം, ഔദാര്യം, കാരുണ്യം, ക്ഷമ, തുടങ്ങിയ അദ്ദേഹത്തിന്റെ സവിശേഷമായ ഗുണങ്ങൾ ചരിത്രം നമുക്കായി കാത്ത് സൂക്ഷിച്ച മഹത്തകരമായ മൂല്യങ്ങളാണ്. അത്തരം മഹത്തുക്കളായ മനുഷ്യരുടെ ജീവിതത്തിൽ നിന്നും വിശാലമായ പാഠങ്ങൾ ഓരോ വ്യക്തികളും പഠിക്കേണ്ടതുണ്ടെന്ന് കരുതുന്നു.
റഫറൻസ്
- Caliph Uthman Murdered – History Today
- Uthman ibn Affan – Oxford Islamic Studies Online
- Uthman ibn Affan: A generous and pious person – Arab News