ഹൃദയവും മനസ്സും ആത്മാവും തുടർച്ചയായി അല്ലാഹുവിനെ സ്തുതിക്കുന്നതാണ് ഒരു വിശ്വാസിയുടെ സവിശേഷമായ ഗുണം. പക്ഷേ, ലൗകിക താൽപ്പര്യങ്ങൾ നമ്മുടെ ചിന്തകളെ പലപ്പോഴും വ്യതിചലിപ്പിക്കുമ്പോൾ ആ ഉദ്യമത്തിൽ നമുക്ക് എങ്ങനെ വിജയിക്കാൻ ആകും? ഉത്തരം ഖുർആനിലുണ്ട്: അത് പാരായണം ചെയ്യുക, മനഃപാഠമാക്കുക, പഠിക്കുക, അർത്ഥം അന്വേഷിക്കുക, പഠിപ്പിക്കുക, അതിന്റെ ആഴത്തിലുള്ള വിശദീകരണം തേടുക എന്നതാണ് അവ.
ഒരു വിശ്വാസിയുടെ ഹൃദയം ഖുർആനിലാണ്. മുസ്ലീം സമൂഹത്തിന്റെ വിശ്വാസവും പ്രചോദനവും സാമൂഹിക പ്രവർത്തനങ്ങളും ജീവിതത്തിന്റെ വിത്യസ്ത തലങ്ങളും ഖുർആനെന്ന കേന്ദ്രബിന്ദുവിനെ ചുറ്റിയാണ്.
ഖുറാൻ, അതിന്റെ അർത്ഥം, വിശദീകരണങ്ങൾ, പ്രയോഗങ്ങൾ എന്നിവ അറിയുക എന്നത് വ്യക്തിയുടെയും സമൂഹത്തിന്റെയും ഒഴിച്ചുകൂടാനാകാത്ത കാര്യങ്ങളാണ്- അതായത് ഖുർആനിനായി മാത്രം ജീവിക്കുന്നതുപോലെ. അത് അവരുടെ സൃഷ്ടാവിന്റെ വചനമാണ്, തീർച്ചയായും ആ യജമാനനെ അവർ മരണാന്തരം കണ്ടുമുട്ടുകതന്നെ ചെയ്യും.
അബ്രഹാമിന്റെ തിരുവെഴുത്തുകൾ ഇറക്കിയത് റമദാൻ മാസത്തിലെ ആദ്യ ദിവസമാണ്, തോറ അയച്ചത് റമദാൻ ആറാം തിയതിയാണ്, സുവിശേഷങ്ങൾ ഇറക്കിയത് റമദാൻ 13-നാണ്, സബൂർ ഇറക്കിയത് റമദാൻ 18-നാണ്, ഖുറാൻ റമദാൻ 24-ന് പൂർത്തിയാക്കപ്പെട്ടു.
ഇബ്നു അബ്ബാസ് പറഞ്ഞു:
പ്രവാചകൻ (സ) ജനങ്ങളിൽ ഏറ്റവും ഉദാരമനസ്കനായിരുന്നു; അദ്ദേഹം ഏറ്റവും ഉദാരമനസ്കനായിരുന്നത് റമദാനിൽ ജിബ്‌രീലിനെ കണ്ടുമുട്ടുകയും പരസ്പരം ഖുറാൻ പാരായണം ചെയ്തപ്പോയുമായിരുന്നു. പ്രവാചകൻ (സ) ജിബ്രീലിനെ കണ്ടുമുട്ടിയപ്പോഴാണ് അദ്ദേഹം ഒരു കാറ്റിനേക്കാൾ ഉദാരനായിത്തീർന്നത്.
മുസ്ലീങ്ങൾ റമദാനിനെ സ്നേഹിക്കുകയും കാത്തിരിക്കുകയും ചെയ്യുന്നു. കാരണം, ഖുറാൻ – അവരുടെ ജീവിതവും ആത്മാവും – പൂർണ്ണമായും റമദാനിൽ ഇറക്കപ്പെട്ടതാണ്. ആയിരം മാസങ്ങളേക്കാൾ ശ്രേഷ്ഠമായ ഖദ്ർ എന്ന റമദാനിലെ ഒരു രാത്രിയിൽ ആദ്യ വെളിപാടിൽ തുടങ്ങി, വിത്യസ്ത ഭാഗങ്ങളായി പ്രവാചകന് (സ) മുമ്പിലേക്ക് അത് അവതരിപ്പിക്കപ്പെട്ടു. കഴിഞ്ഞ കാലങ്ങളിൽ ഒരാൾ ആയിരം മാസങ്ങൾ അല്ലാഹുവിന്റെ മാർഗത്തിൽ പോരാടി എന്ന് നബി (സ്വ) പറഞ്ഞപ്പോൾ സഹാബികൾക്ക് അസൂയ തോന്നി; അതിനാൽ, അല്ലാഹു അവർക്ക് ലൈലത്തുൽ ഖദ്ർ നൽകുകയും അത് ആയിരം മാസങ്ങളേക്കാൾ ശ്രേഷ്ഠമാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.
റമദാനും ഖുർആനും ലൈലത്തുൽ ഖദറും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു.
റമദാൻ ആഗതമായാൽ എല്ലാ തരം പിശാചുക്കളും ബന്ധിപ്പിക്കപ്പെടും. പ്രവാചക നിർദേശങ്ങൾ പിന്തുടർന്ന് പ്രത്യേക പഠനങ്ങൾക്കായി മുസ്‌ലിംകൾ ഖുർആൻ ഏറ്റെടുക്കുന്ന സമയമാണിത്. പ്രവാചകൻ പറഞ്ഞു:
തഖ്‌വയെക്കുറിച്ച് ഞാൻ നിങ്ങളെ ഉപദേശിക്കുന്നു, കാരണം അത് എല്ലാ (നല്ല) വസ്തുക്കളുടെയും മൂലകമാണ്. നിങ്ങളുടെ മേൽ ജിഹാദ് ഉണ്ട്, ഇത് ഇസ്ലാമിന്റെ സന്യാസമാണ്; നിങ്ങളുടെ മേൽ അല്ലാഹുവിനോടുള്ള ദിക്ർ, ഖുറാൻ പാരായണം എന്നിവയുണ്ട്, അത് സ്വർഗത്തിൽ നിങ്ങളുടെ ആശ്വാസത്തിനുള്ള മാർഗവും ഭൂമിയിൽ നിങ്ങളുടെ പരാമർശവുമാണ്.
ആരുടെയെങ്കിലും ആത്മാവ് സ്വർഗത്തെ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അവൻ അല്ലാഹുവുമായി കൂടുതൽ അടുക്കാൻ ആഗ്രഹിക്കില്ലേ? അത് നേടാനുള്ള വഴിയാണ് നബി(സ) കാണിച്ചുതരുന്നത്. അദ്ദേഹം പറഞ്ഞു,
അല്ലാഹുവിനെയും അവന്റെ പ്രവാചകനെയും സ്നേഹിക്കാൻ ആഗ്രഹിക്കുന്നവർ (പലപ്പോഴും) ഖുർആനിലേക്ക് നോകട്ടെ.
ഖുർആൻ വിദ്യാർത്ഥിക്ക് സന്തോഷവാർത്തയുണ്ട്:
തീര്‍ച്ചയായും ഖുര്‍ആന്‍ ക്വിയാമതു നാളില്‍ കബ്ര്‍ പിളര്‍ന്ന് വരുമ്പോള്‍ അതിന്റെ ആളുകളെ മെലിഞ്ഞു നിറം മങ്ങിയ ഒരു മനുഷ്യനെപ്പോലെ കണ്ടു മുട്ടും. എന്നിട്ട് അവനോടു ചോദിക്കും: നീ എന്നെ അറിയുമോ? അവന്‍ പറയും: ഞാന്‍ നിന്നെ അറിയുകയില്ല. അപ്പോഴവന്‍ അവനോടു (വീണ്ടും) ചോദിക്കും: നീ എന്നെ അറിയുമോ? അവന്‍ പറയും: ഞാന്‍ നിന്നെ അറിയുകയില്ല. അപ്പോഴവന്‍ പറയും: പട്ടാപ്പകലിലും പാതിരാവില്‍ നീ ഉറക്കമിളച്ചപ്പോഴും നിന്റെ ദാഹം ശമിപ്പിച്ച നിന്റെ കൂട്ടുകാരനായ ഖുര്‍ആന്‍ ആണു ഞാന്‍. ഏതൊരു വ്യാപാരിയും അവന്റെ വ്യാപാരത്തിന്റെ പിറകിലായിരിക്കും. തീര്‍ച്ചയായും ഇന്നു നീ എല്ലാ വ്യാപാരത്തിന്റേയും പിറകില്‍ ആയിരിക്കും. എന്നിട്ട് അവന്ന് അവന്റെ വലതു കൈയില്‍ ആധിപത്യവും ഇടതു കൈയില്‍ അനശ്വരത്വവും നല്‍കപ്പെടും. അവന്റെ തലയില്‍ താജുല്‍ വക്വാര്‍ (ഗാംഭീരൃത്തി ന്റെ കിരീടം) അണിയിക്കപ്പെടും. അവന്റെ മാതാപി താക്കള്‍ക്ക് രണ്ട് ആഭരണങ്ങള്‍ അണിയിക്കപ്പെടും. ദുനിയാവിലുള്ളവര്‍ ആ രണ്ടുപേരോടും വിലമതിക്കപ്പെടുകയില്ല. അവര്‍ രണ്ടു പേരും ചോദിക്കും: എന്തിനാണ് ഞങ്ങള്‍ക്ക് ഇത് അണിയിക്കപ്പെട്ടത്? അപ്പോള്‍ പറയപ്പെടും: നിങ്ങളുടെ കുട്ടി ഖുര്‍ആന്‍ സ്വീകരിച്ചതിനാല്‍. പിന്നീട് അവനോട് പറയപ്പെടും: നീ ഖുര്‍ആന്‍ പാരായണം ചെയ്യുക. നീ സ്വര്‍ഗത്തിലെ പടികളും മുറികളും കയറിപ്പോവുക. ഈ ഖുര്‍ആന്‍ ക്രമമായി ഓതിക്കൊണ്ടിരിക്കുന്നേടത്തോളം അവന്‍ കയറിക്കൊണ്ടേയിരിക്കും.
മുസ്‌ലിംകൾ ഖുറാൻ മുറുകെ പിടിക്കുന്നു, കാരണം പ്രവാചകൻ (സ) പറഞ്ഞത് പോലെ, “അത് ആകാശത്ത് നിന്ന് ഭൂമിയിലേക്ക് നീട്ടിയിരിക്കുന്ന അല്ലാഹുവിന്റെ ഒരു കയറാണ്”. “അല്ലാഹു ഖുർആനിലൂടെ ഒരു ജനതയെ ഉയർത്തുന്നു, മറ്റുള്ളവരെ അത് കൊണ്ട് താഴ്ത്തുന്നു.”
നബി(സ)യുടെ വാക്കുകൾ പിൻപറ്റി അല്ലാഹുവിന്റെ ഇഷ്ട്ട ദാസാരാകാൻ അവർ ശ്രമിക്കുന്നു.
നബി (സ) പറയുകയുണ്ടായി:” ജനങ്ങളിൽ അല്ലാഹുവിന്റെ ചിലയാളുകളുണ്ട്.സഹാബത്ത് ചോദിച്ചു, അവർ ആരാണ്? നബി (സ) പറഞ്ഞു: ഖുർആനിന്റെ ആളുകൾ. അവർ അല്ലാഹുവിന്റെ വാക്താക്കളും പ്രതേകക്കാരുമാണ്”
അപ്പോൾ സ്വാഭാവികമായും ഖുറാൻ വിദ്യാർത്ഥികൾ അത് ഉച്ചരിക്കുന്നു. “നിങ്ങളുടെ ശബ്ദം കൊണ്ട് ഖുർആനെ അലങ്കരിക്കൂ” എന്ന് പ്രവാചകൻ (സ) അവരോട് നിർദ്ദേശിച്ചിട്ടില്ലേ?
ആദ്യകാല മുസ്‌ലിംകൾ റമദാനിൽ തങ്ങളുടെ പ്രാർത്ഥനകളിൽ ഖുറാൻ മുഴുവനും പാരായണം ചെയ്തിരുന്നത് അത്തരം കാരണങ്ങളാലായിരുന്നു. വാസ്തവത്തിൽ, അൽ-അസ്‌വദ് റമദാനിലെ രണ്ട് ദിവസവും റമദാനിലെ അല്ലാത്ത സമയങ്ങളിൽ ആറ് ദിവസവും പൂർണ്ണമായും ഖുർആൻ പാരായണം ചെയ്യാറുണ്ടായിരുന്നു.
എന്നാൽ, ഖുറാൻ പണ്ഡിതനായ ഖതാദ, റമദാൻ അല്ലാത്ത മാസങ്ങളിൽ ഏഴ് ദിവസത്തിലൊരിക്കൽ ഖുർആൻ പൂർണ്ണമായും പാരായണം ചെയ്തു, എന്നാൽ റമദാനിൽ മൂന്ന് ദിവസത്തിനുള്ളിൽ ഒരു വട്ടം അദ്ദേഹം ഖുർആൻ പൂർത്തിയാക്കിയിരുന്നു. എന്നാൽ റമദാനിലെ അവസാന പത്തിലെ രാവുകൾ വന്നാൽ അദ്ദേഹം എല്ലാ ദിവസവും ഖുർആൻ പൂർണ്ണമായും പാരായണം ചെയ്യും.
ഖുർആനിൽ അഗാധമായ അറിവുള്ള ഷാഫി ഇമാം, റമദാനിൽ അറുപത് തവണ ഖുർആൻ പാരായണം ചെയ്തു, അതെല്ലാം നിസ്കാരങ്ങളിലായിരുന്നു. മഗ്‌രിബിനും ഇശാവിനും ഇടയിൽ ഖുറാൻ മുഴുവനും പാരായണം ചെയ്യുന്നത് മുജാഹിദ് ഒരു ശീലമാക്കിയിരുന്നു. അതിനായി രാത്രിയുടെ ആദ്യപാദം കഴിയുന്നതുവരെ അവർ ഇഷാവിനെ താമസിപ്പിച്ചു. ആസാദിയും ഇതേ രീതി സ്വീകരിച്ചിരുന്നു. ഖുർആനിലെ മറ്റൊരു വിദഗ്ധനായ അബു ഹനീഫയും റമദാനിലെ എല്ലാ ദിവസവും ഖുർആൻ പൂർണ്ണമായും പാരായണം ചെയ്തു.
‘ഖുർആൻ പാരായണത്തിന്റെയും ജനങ്ങൾക്ക് ഭക്ഷണം നൽകുന്നതിന്റെയും മാസമാണിത്’ എന്ന് റമദാൻ വരുമ്പോൾ സുഹ്‌രി പറയാറുണ്ടായിരുന്നു. എന്തിനേറെ, റമദാൻ വന്നപ്പോൾ പണ്ഡിതന്മാരുടെ കൂട്ടം (മുഴുവൻ സമയവും ഖുർആനിലേക്ക് നീക്കിവെക്കാൻ) ഉപേക്ഷിച്ചുവെന്ന് മാലിക്കിനെക്കുറിച്ച് റിപ്പോർട്ട് ചെയ്യപ്പെടുന്നു. അബ്ദുൾ റസാഖ് ഒരു പടി കൂടി മുന്നോട്ട് പോയി. എല്ലാത്തരം ജോലികളും ഉപേക്ഷിച്ച് അദ്ദേഹം ഖുർആൻ പാരായണത്തിലേർപ്പെട്ടു. സുബൈദ് അൽ യാമി റമദാനിൽ ഖുറാൻ കോപ്പികൾ ശേഖരിക്കുകയും അതിന് ചുറ്റും തന്റെ വിദ്യാർത്ഥികളെ ഒരുമിച്ചുകൂട്ടുകയും ചെയ്തു. ആഇശ (റ) തന്നെ ഫജറിൽ ഖുർആൻ പാരായണം ചെയ്തിരുന്നു. അവർ സൂര്യനുദിച്ച ശേഷം ഉറങ്ങാൻ പോകുന്നത് വരെ വിശുദ്ധ ഖുർആന്റെ ഒരു കോപ്പിയിൽ നോക്കി ഓതിയിരുന്നതായി റിപ്പോർട്ടുകളുണ്ട്.
നോമ്പുകൾ ഈമാനിന്റെ നാലിലൊന്നാണെന്ന് ഇമാം ഗസാലി എഴുതിയിട്ടുണ്ട്. നോമ്പുകൾ ക്ഷമയുടെ പകുതിയാണെന്നും ക്ഷമ വിശ്വാസത്തിന്റെ പകുതിയാണെന്നും അല്ലാഹു പറഞ്ഞിട്ടില്ലേ?
സയ്യിദ് ഖുതുബ് എഴുതി:
ഈ ഉമ്മതിനെ ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക് കൊണ്ടുവന്നത് ഖുർആനാണ്; അത് വിടർന്നു; ഭയം സമാധാനത്തിലേക്ക് വഴി മാറി; അതിനെ ഭൂമിയിൽ സ്ഥാപിച്ചു.
ഇത്രയധികം വ്യതിചലനങ്ങൾ ഉണ്ടായിരിക്കെ, എല്ലാറ്റിനുമുപരിയായി, ഖുർആനിന്റെ ദിവ്യ ശോഭ ഹൃദയത്തിലേക്ക് ആവാഹിച്ച് പാരത്രിക ലോകം സുരക്ഷിതമാകുന്നതിന് പകരം ലൗകിക കാര്യങ്ങളിലാണ് കൂടുതൽ താൽപ്പര്യമുള്ളതെന്ന വസ്തുത നിലനിൽക്കേ ഒരാൾക്ക് എങ്ങനെ ഖുർആൻ വായിക്കാനാകും. ഉത്തരം ലളിതമാണ്: ദിവസത്തിൽ കഴിയുന്നത്ര മണിക്കൂർ അത് പാരായണം ചെയ്യുക. സമയം, പ്രയോഗം, സ്ഥിരത എന്നിവ അനുസരിച്ചു ഖുർആൻ പാരായണത്തിനായി നീക്കി വെക്കുന്ന സമയം വർദ്ധിപ്പിക്കാൻ നിങ്ങൾ പഠിക്കും. അപ്പോൾ, ഒരു സാഹചര്യം ഉടലെടുക്കും, നിങ്ങൾ ഒരു ലെവൽ കൈവരിക്കും, മനസ്സിൽ ഖുർആൻ മുഴങ്ങാൻ തുടങ്ങും: കിടക്കയിൽ, ഓഫീസിൽ, ബസാറിൽ, എവിടെയും, ഏത് പ്രവർത്തനത്തിലും; അതിന്റെ വാക്കുകളും ശൈലികളും ഉപബോധ തലത്തിൽ പ്രതിധ്വനിക്കുകയും പ്രതിഫലിക്കുകയും ചെയ്യും. അത് നിങ്ങളെ എല്ലാ സമയത്തും, ഓരോ നിമിഷവും അല്ലാഹുവിന്റെ ദിക്റിൽ നിലനിർത്തും, ഇൻഷാ അല്ലാഹ്!