നാം മരണത്തിന് തയ്യാറായിട്ടുണ്ടോ?
Islam

നാം മരണത്തിന് തയ്യാറായിട്ടുണ്ടോ?

 

മരണമെന്ന യാഥാർഥ്യത്തിൽ നിന്നും ഒളിച്ചോടാൻ നമുക്കാർക്കും സാധിക്കില്ല. ഓരോ മിനിറ്റിലും മരണമെന്ന സത്യം കൂടുതൽ നമ്മിലേക്ക്‌ അടുത്തുകൊണ്ടിരിക്കുന്നു.

ഞാൻ ആലോചിക്കുകയാണ്: ഇന്ന് ഞാൻ മരിക്കുകയാണെങ്കിൽ, അല്ലാഹുവിന്റെ പ്രീതിയും കാരുണ്യവും ഉറപ്പാക്കാൻ ആവശ്യമായതെല്ലാം ഞാൻ ഇതിനകം ചെയ്തിട്ടുണ്ടോ? നിർഭാഗ്യവശാൽ എന്നെ സംബന്ധിച്ചിടത്തോളം ഉത്തരം ‘ഇല്ല’ എന്നാണ്.

ഞാൻ വീണ്ടും ചോദിച്ചു: എന്റെ ആത്മാവിന്റെ പ്രയോജനത്തിനായി ഞാൻ എന്താണ് അയച്ചത്? വീണ്ടും,എന്റെ ഉത്തരം എന്നെ അസ്വസ്ഥതപ്പെടുത്തി.

ഇതിനെല്ലാം ഇടയിൽ, ദിവസങ്ങളും ആഴ്ചകളും മാസങ്ങളും വർഷങ്ങളും മുമ്പത്തേക്കാൾ വേഗത്തിൽ നീങ്ങികൊണ്ടിരിക്കുന്നു. ഇപ്പോൾ എന്റെ ചോദ്യം ഇതാണ്: നമ്മൾ മരണത്തിന് തയ്യാറാണോ?

അല്ലാഹു പറയുന്നു: [1]

ഏതൊരു ദേഹവും മരണം ആസ്വദിക്കുന്നതാണ്‌. നിങ്ങളുടെ പ്രതിഫലങ്ങള്‍ ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ മാത്രമേ നിങ്ങള്‍ക്ക്‌ പൂര്‍ണ്ണമായി നല്‍കപ്പെടുകയുള്ളൂ. അപ്പോള്‍ ആര്‍ നരകത്തില്‍ നിന്ന്‌ അകറ്റിനിര്‍ത്തപ്പെടുകയും സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കപ്പെടുകയും ചെയ്യുന്നുവോ അവനാണ്‌ വിജയം നേടുന്നത്‌. ഐഹികജീവിതം കബളിപ്പിക്കുന്ന ഒരു വിഭവമല്ലാതെ മറ്റൊന്നുമല്ല.

എന്നിട്ടും, ഈ ലൗകിക ജീവിതം ശാശ്വതമല്ലെന്ന് നാം മറന്നുകൊണ്ടേയിരിക്കുന്നു. നമ്മുടെ യഥാർത്ഥ ലക്ഷ്യത്തിൽ നിന്നും നാം വ്യതിചലിക്കുന്നു. അല്ലാഹുവിനെ ആരാധിക്കാനാണ് നാമിവിടെ എത്തിയതെന്ന കാര്യം നാം മറക്കുന്നു.

നമ്മുടെ മരണ സമയം നമുക്ക് മുൻകൂട്ടി കാണാൻ ആകില്ല, അതിനാൽ അല്ലാഹുവിന്റെ അനന്തമായ കാരുണ്യത്തിനായി നമുക്ക് ലഭിക്കുന്ന സമയം പരമാവധി പ്രയോജനപ്പെടുത്തണം. എല്ലാത്തിനുമുപരി, ഒരിക്കൽ നമ്മൾ ഈ ജീവിതത്തിൽ നിന്ന് അടുത്തതിലേക്ക് കടന്നാൽ പിന്നെ ഒരു തിരിച്ചുവരവില്ല.

ഖബറിലെ ശിക്ഷയിൽ നിന്നും സംരക്ഷണം ലഭിക്കാൻ കാരുണ്യവാനായ അല്ലാഹു നമുക്ക് നിരവധി മാർഗങ്ങൾ വാഗ്ദാനം ചെയ്തിട്ടുണ്ട്, അതിലൊന്നാണ് സൽസ്വഭാവിയാകുക എന്നത്. ഒരിക്കൽ, ഒരാൾ മുഹമ്മദ് നബിയോട് (സ) ചോദിച്ചു, “അല്ലാഹുവിന്റെ ദൂതരേ! നിരപരാധിയായ ഒരു രക്തസാക്ഷി ഒഴികെ എല്ലാ വിശ്വാസികളും ഖബറിൽ പരീക്ഷിക്കപ്പെടുന്നത് എന്തുകൊണ്ട്? പ്രവാചകൻ (സ) മറുപടി പറഞ്ഞു: “അദ്ദേഹത്തിന്റെ തലയ്ക്ക് മുകളിൽ വാളുകൾ മിന്നിമറയുന്നത് അദ്ദേഹത്തിന് മതിയായ പരീക്ഷണമായിരുന്നു.” [2

വാസ്തവത്തിൽ, സൂറ അൽ-മുൽക്ക് പാരായണം പോലുള്ള ലളിതമായ മാർഗങ്ങൾ പോലും ഖബറിലെ കഠിനമായ പരീക്ഷണങ്ങളെ മറികടക്കാൻ നമ്മെ സഹായിക്കും.

മുഹമ്മദ് നബി (സ) ഒരിക്കൽ പറഞ്ഞതായി അബു ഹുറൈറ (റ) പറയുന്നു: [3]

മുപ്പത് ആയത്തുകളുള്ള ഒരു സൂറത്ത് ഖുര്‍ആനിലുണ്ട്. അത് അതിന്റെ വക്താവിന് അയാളെ നരകത്തില്‍ നിന്ന് മോചിപ്പിച്ച് സ്വ൪ഗത്തില്‍ പ്രവേശിപ്പിക്കുന്നതുവരെ ശഫാഅത്ത് (ശുപാര്‍ശ) നടത്തും. (അതത്രേ തബാറക്ക സൂറത്ത്).  (അബു ദാവൂദ് 1400, അത്-തിർമിദി 2891, ഇബ്നു മാജ 3876.)

അദ്ദേഹം കൂട്ടിച്ചേർത്തു: [4]

ഒരു മനുഷ്യൻ മരിക്കുമ്പോൾ, മൂന്ന് കാര്യങ്ങൾ ഒഴികെ അവന്റെ എല്ലാ കർമ്മങ്ങളും അവസാനിപ്പിക്കപ്പെടുന്നു: തുടർച്ചയായ സദഖ, മറ്റുള്ളവർക്ക് പ്രയോജനപ്പെടുന്ന ഇസ്ലാമിനെക്കുറിച്ചുള്ള അറിവ്, അവനുവേണ്ടി ദുആ ചെയ്യുന്ന സൽസ്വഭാവികളായ മക്കൾ.

ഇഹലോക ജീവിതം താൽക്കാലികമാണ്, പരലോകം ശാശ്വതവും. അതിനാൽ ഇഹലോകത്തെ നമ്മുടെ പ്രയത്‌നങ്ങൾ പരലോകത്ത് അല്ലാഹുവിന്റെ കാരുണ്യം സമ്പാദിക്കാൻ കഴിയുന്ന തരത്തിലായിരിക്കണം.

റഫറൻസ്

  1. The Quran 03:185 (Surah al-Imran)
  2. Sunan an-Nasa’i Vol 03 Book 21 Hadith 2055
  3. Abi Dawood Book 06 Hadith 1395
  4. Sahih Muslim Book 13 Hadith 4005

നിങ്ങൾക്കായി ശുപാർശ ചെയ്‌തിരിക്കുന്നു...